കൂട്ടബലാത്സംഗ ശ്രമം എതിര്‍ത്തതിന് പെണ്‍കുട്ടിയുടെ ഇരുചെവിയും വെട്ടിമാറ്റി;കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു; പരാതി ആസൂത്രിതമാണെന്ന് ബിജെപി എംപി

ഭഗ്പത്: കൂട്ടബലാത്സംഗ ശ്രമം എതിര്‍ത്തതിന് പെണ്‍കുട്ടിയുടെ ഇരുചെവിയും അറുത്തുമാറ്റി. പെണ്‍കുട്ടിയെ നാലുപേര്‍ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിച്ചതിനെ തുടര്‍ന്നാണ് ചെവി അറുത്തുമാറ്റിയത്. ഇതിനു പുറമേ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് മാതാവ് വന്നതോടെ അക്രമികള്‍ അവരെയും മര്‍ദ്ദിക്കുകയും പിന്നീട് ഓടി രക്ഷപ്പെടുകയുമായിരുന്നു.ജനുവരി നാലിനായിരുന്നു സംഭവം.പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.’വെട്ടിമാറ്റിയ ചെവികളും കയ്യിലെടുത്ത് മകളെയും കൊണ്ട് സംഭവദിവസം തന്നെ രാമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയിരുന്നെങ്കിലും പൊലീസ് ചെവി വലിച്ചെറിയുകയായിരുന്നു. യാതൊരു സഹായവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.’ അവര്‍ പറയുന്നു.അതേസമയം സംഭവം വിവാദമായതോടെ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭഗ്പതില്‍ നിന്നുള്ള ബി.ജെ.പിഎം.പിയും മുന്‍ പൊലീസ് കമ്മീഷണറുമായ സത്യപാല്‍ സിങ്. കൂട്ടബലാത്സംഗ പരാതി ആസൂത്രിതമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

© 2024 Live Kerala News. All Rights Reserved.