നൈജീരിയയില്‍ പള്ളിയുടെ മേല്‍ക്കുര തകര്‍ന്ന് 60 മരണം;അപകടം ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അബൂജ: തെക്ക് കിഴക്കന്‍ നൈജീരിയയിലെ ഒയോയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍കൂര തകര്‍ന്ന് 60 പേര്‍ മരിച്ചു.ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. റീഗ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ചിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.അപകടം നടക്കുമ്പോള്‍ സംഭവിക്കുമ്പോള്‍ അക്വഇബോം സ്റ്റേറ്റ് ഗവര്‍ണര്‍ ഉദം ഇമ്മാനുവല്‍ പള്ളിയില്‍ ഉണ്ടായിരുന്നു.എന്നാല്‍, ഗവര്‍ണര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളി നിര്‍മാണ ഘട്ടത്തിലായിരുന്നുവെന്നും ബിഷപ്പിനെ വാഴിക്കാനുള്ള ചടങ്ങിന് വേണ്ടി വേഗത്തില്‍ പൂര്‍ത്തിയാക്കിയതാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സംശയിക്കുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു.2014ല്‍ നൈജീരിയയിലെ ലാവോസില്‍ പള്ളി ഹോസ്റ്റല്‍ തകര്‍ന്ന് 116 പേര്‍ മരണപ്പെട്ടിരുന്നു. സ്ഥലത്തെ ചര്‍ച്ചിനോട് അനുബന്ധിച്ചുള്ള കെട്ടിടമാണ് തകര്‍ന്ന് വീണിരുന്നത്.

© 2024 Live Kerala News. All Rights Reserved.