‘ ഹൈഹീല്‍ ചെരുപ്പിട്ട ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തു’മിഷേല്‍ ഒബാമക്കു നേരെ വംശീയാധിക്ഷേപം നടത്തിയ ക്ലേ കൗണ്ടി മേയര്‍ രാജി വെച്ചു

ചാള്‍സ്റ്റണ്‍: അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമക്കു നേരെ ഫേസ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ വെസ്റ്റ് വെര്‍ജീനിയയിലെ മേയര്‍ രാജിവെച്ചു. ക്ലേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ്ങാണ് രാജി വെച്ചത്. വെര്‍ജീനിയ ഡവലപ്‌മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ് ലര്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിറകെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേല്‍ക്കുന്നതില്‍ സന്തോഷമുള്ള കാര്യമാണ്.ഹൈഹീല്‍ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയെ പുകഴ്ത്താനും ടെയ്‌ലര്‍ മറന്നില്ല. ഈ പോസ്റ്റിനെ പിന്തുണച്ച് മേയര്‍ ബെവെര്‍ലി വാലിംഗ്‌സ് കമന്റിടുകയായിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെ ഉടന്‍ തന്നെ പോസ്റ്റ് പിന്‍വലിച്ചു. തങ്ങള്‍ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് കൊണ്ട് ഉടന്‍ തന്നെ ഇരുവരും ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ചെയ്തു. താന്‍ ഒരു വംശീയ വിരോധി അല്ലെന്ന് എന്നെ അറിയുന്നവര്‍ക്ക് മുഴുവന്‍ അറിയാം. തന്റെ പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് പമേല ടെയ്‌ലര്‍ പറഞ്ഞു. പോസ്റ്റിനെ അനുകൂലിച്ച് ക്‌ളേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി.

7

പിന്നീട് ഈ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കില്‍ നിന്ന് ഇവരുടെ അക്കൗണ്ടുകള്‍ തന്നെ അപ്രത്യക്ഷമായി. വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ ശക്തമായി ആവശ്യമുയര്‍ന്നിരുന്നു. ഇവരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി ലഭിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞിരുന്നു. അതേ തുടര്‍ന്നാണ്‌മേയര്‍ രാജിവെച്ചത്.

© 2024 Live Kerala News. All Rights Reserved.