മഹാരാഷ്ട്രയില്‍ 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി; അധ്യാപകര്‍ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍;പീഡനത്തിന് ഇരയായത് 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. അധ്യാപകര്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് പീഢനം നടത്തിയത്. ഇതില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 12നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പീഡനം ഉണ്ടായത്.മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഖാംഗാവിലെ പാലാ ഗ്രാമത്തിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെയാണു സ്‌കൂള്‍.ദീപാവലിക്ക് തൊട്ടുമുന്‍പാണ് സംഭവം നടന്നത്. കുട്ടികള്‍ പത്ത് അധ്യാപകരുടെ പേരു പറഞ്ഞതായാണ് പൊലിസ് സൂപ്രന്‍ഡ് അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വഷണ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ദീപാവലി അവധിയ്ക്ക് വീട്ടില്‍ പോയ കുട്ടികള്‍ക്കുണ്ടായ കടുത്ത വയറുവേദന പരിശോധിക്കാന്‍ ആശുപത്രിയില്‍ ചെന്നതോടെയാണ് പീഢനം നടന്നതായി മനസ്സിലായത്. വിശദമായ പിരശോധനയില്‍ ഇവരില്‍ മൂന്നുപേര്‍ ഗര്‍ഭം ധരിച്ചതായും തെളിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ അധികൃതരാണ് പീഢനം നടത്തിയതെന്ന് തെളിഞ്ഞത്.

© 2024 Live Kerala News. All Rights Reserved.