കോളജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും വലിച്ചിറക്കി കുത്തിക്കൊന്നു; ബസിനുള്ളില്‍ പരീഹറെ കണ്ടപ്പോള്‍ തന്നെ പെണ്‍കുട്ടി ഒളിക്കാന്‍ ശ്രമിച്ചിരുന്നു;അക്രമി പിടിയില്‍

ഭോപ്പാല്‍: സഹയാത്രികര്‍ നോക്കിനില്‍ക്കേ ബസില്‍ നിന്നും കോളജ് വിദ്യാര്‍ത്ഥിനിയെ വലിച്ചിറക്കി കുത്തിക്കൊന്നു. മധ്യപ്രദേശിലെ സിദ്ധിയിലാണ് സംഭവം. പത്തൊന്‍പത് വയസ്സുകരിയാണ് കൊലക്കത്തിയ്ക്ക് ഇരയായത്. ദീപാവലി ആഘോഷിക്കാന്‍ റേവയിലെ കോളജില്‍ നിന്നും വീട്ടിലേക്കു വരികയായിരുന്നു പെണ്‍കുട്ടി. ശിവേന്ദ്ര സിംഗ് പരീഹര്‍ (23) ആണ് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത്. ആക്രമണം നടത്തിയ ശിവേന്ദ്ര സിംഗ് പരിഹര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിനുള്ളില്‍ പരീഹറെ കണ്ടപ്പോള്‍ തന്നെ പെണ്‍കുട്ടി ഒളിക്കാന്‍ ശ്രമിച്ചിരുന്നതായി യാത്രക്കാര്‍ പറയുന്നു. പരീഹറുടെ കൈവശം പെട്രോള്‍ നിറച്ച കന്നാസും ഉണ്ടായിരുന്നു.പെണ്‍കുട്ടി ഇരുന്ന സീറ്റിനു പിന്നില്‍ നിലയുറപ്പിച്ച പരീഹര്‍ അവളെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഇതുകണ്ട മറ്റു യാത്രക്കാര്‍ ഇടപെടുകയും പെണ്‍കുട്ടിയുടെ സീറ്റ് മാറ്റി നല്‍കുകും ചെയ്തു. ഇതിനിടെ മുന്നോട്ടുവന്ന പരീഹര്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ചശേഷം ആരെങ്കിലും രക്ഷിക്കാന്‍ വന്നാല്‍ ബസ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബസില്‍ നിന്ന് വലിച്ചിറക്കി പെണ്‍കുട്ടിയെ നിരന്തരം കുത്തുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.