മുസ്‌ലിംകളെ കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവത്കരിക്കണമെന്ന് ശിവസേന

 

മുംബൈ: രാജ്യത്തെ മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാന്‍ അവരെ കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവത്കരിക്കണമെന്ന് ശിവസേന. മുസ്‌ലിംകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഭാഷയിലും ഭൂമിശാസ്ത്രപരമായുമുള്ള അസുന്തുലിതാവസ്ഥയ്ക്കും കാരണണമാകും. അതിനാല്‍ മുസ്‌ലിംകള്‍ കുടുംബാസൂത്രണം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു വരുത്തണമെന്നാണ് ശിവസേനയുടെ ആവശ്യം.

ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കുന്നത് ഒരു പരിഹാര മാര്‍ഗമല്ല. എല്ലാ മതങ്ങളിലും കുടുംബാസൂത്രണം നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആവശ്യപ്പെട്ടു.

2001 2011 കാലഘട്ടത്തില്‍ മുസ്‌ലിം ജനസംഖ്യയില്‍ 24 ശതമാനത്തോളം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2015ല്‍ ഇതുവരെ 510 ശതമാനത്തിന്റെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ജനസംഖ്യ വര്‍ധനവ് രാജ്യത്തിന്റെ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

ലോക്പാലിനെക്കാളും രാജ്യത്ത് ഏകീകൃത സിവില്‍ കോഡാണ് ആവശ്യം. ഘര്‍വാപസിക്ക് ആരൊക്കെയാണോ ആഗ്രഹിക്കുന്നത് അവരെ എതിര്‍ക്കില്ലെന്നും മുഖപ്രസംഗത്തിലൂടെ ശിവസേന വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.