അരുവിക്കരയില്‍ പ്രചാരണ തന്ത്രം പാളിയെന്ന് സിപിഎം; സോളാറും സരിതയും വോട്ടായില്ല

 

ന്യൂഡല്‍ഹി: അരുവിക്കരയില്‍ പ്രചാരണ തന്ത്രം പാളിയെന്ന് സിപിഎം കേന്ദ്ര നേതൃത്വം. മുഖ്യപ്രചാരകരുന്നയിച്ചത് ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രമാണ്. സോളറും സരിതയും വോട്ടായില്ല. യുഡിഎഫിനെ മാത്രം ഉന്നം വച്ചു. ബിജെപിയെ ആക്രമിച്ചില്ല. ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാന്‍ ഇത് വഴിവച്ചുവെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.

അരുവിക്കര തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത്. എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ ലീഡ് നിലനിര്‍ത്തിയാണ് യുഡിഎഫിന്റെ കെ.എസ്. ശബരിനാഥന്‍ കുതിപ്പു നടത്തിയത്. എട്ടു പഞ്ചായത്തുകളില്‍ ഒരിടത്തു മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്.

അധികാരവും പണവും മദ്യവും ഉപയോഗിച്ചാണ് യുഡിഎഫ് പ്രചാരണം നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗം തിരിച്ചടിയായെന്നും വിലയിരുത്തലുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.