ഒഴിവുദിവസത്തെ കളി, ചളിപ്പടം; യാതൊരു കലാമൂല്യമില്ലാത്ത ചിത്രം; നോവലിസ്റ്റ് ഇന്ദുമേനോന്റെ വിമര്‍ശനം ലക്ഷ്യംവെയ്ക്കുന്നത് കഥാകൃത്ത് ഉണ്ണി ആറിനെ

കോഴിക്കോട്: സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയല്ല, ചളിയെന്നാണ് ചിത്രത്തെ വിശേഷിപ്പിക്കേണ്ടതെന്ന് നോവലിസ്റ്റ് ഇന്ദുമേനോന്‍. സാഹിത്യ -സിനിമാ-രാഷ്ട്രീയ-നക്‌സല്‍ നായകന്‍ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേ ദിവസമായി ഇങ്ങനെ വിളിച്ചുകൂവിയതു കേട്ട് സിനിമ കണ്ടെന്നും എന്നാല്‍ കലാമൂല്യമോ രാഷ്ട്രീയ മൂല്യമോ ഇല്ലാത്ത കള്ളനാണയത്തെയാണ് കാണേണ്ടിവന്നതെന്നും ഇന്ദുമേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മൊബൈല്‍ കാമറയില്‍ ശരാശരി മലയാളി പുരുഷന്മാരുടെ അരദിവസത്തെ കള്ളുകുടി പകര്‍ത്തിയാല്‍ ഇതിലും മെച്ചമായിരിക്കും. യാതൊരു മൂല്യവുമില്ലാത്ത, കപടമായ, കലയാണ് സനല്‍കുമാര്‍ ശശിധരന്റെ സിനിമയെന്നും ഇത് തിരിച്ചറിഞ്ഞ സംവിധായകന്‍ കരഞ്ഞുവാങ്ങിയ കലാപരമായ സംവരണമാണ് സാംസ്‌കാരിക നായകരുടേയും സിനിമാ പ്രമുഖരുടേയും സാക്ഷ്യമെന്നും ഇന്ദു വിമര്‍ശിക്കുന്നു. വെമൂലയോട് സാദൃശ്യം തോന്നുന്ന കറുത്ത നിറക്കാരനായ ഒരു ദളിതന്‍ അനുഭവിക്കുന്ന ഏക പ്രശ്‌നം അവന്റെ കറുപ്പ് നിറം മാത്രമാണെന്നാണ് സംവിധായകന്‍ ധരിച്ച് വശപ്പെട്ടിരിക്കുന്നത്. ഇതത്ര നിഷ്‌കളങ്കമല്ലെന്ന് മാത്രമല്ല നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആര്‍ട്ടിനെ ഉപയുക്തപ്പെടുത്തി പോളിറ്റിയില്‍ തന്റെ പ്രൊഫൈല്‍ കൂടി ഉയര്‍ത്തി വെക്കാന്‍ മന:പ്പൂര്‍വം ശ്രമിക്കുന്നതാണെന്ന് വ്യക്തവുമാണ്. പൂണൂല്‍ ധാരിക്ക് എപ്പോഴും നന്മയുടെ ഇളവ് നല്‍കുന്ന സവര്‍ണ്ണമനോനില പടത്തിലൂടെനീളം ദൃശ്യമാണ്. ചക്കപറിക്കാനും എച്ചിലെടുക്കാനും മിസലേനിയസ്സ് പണികള്‍ ചെയ്യാനും കറുത്തവനെ ഉപയോഗിക്കുന്നതായും ഇന്ദു കൂട്ടിച്ചേര്‍ത്തു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. 2015 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഒഴിവുദിവസത്തെ കളിക്കായിരുന്നു.മാതൃഭൂമി ആഴ്ചപ്പതി പ്രസിദ്ധീകരിച്ചിരുന്ന ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥയാണ് സനല്‍കുമാര്‍ സിനിമയാക്കിയത്. കുറഞ്ഞ ദിവസത്തിനിടെ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണം വരുന്നതിനിടെയാണ് ഇന്ദുമേനന്റെ വിമര്‍ശനം. കഥാകൃത്ത് ഉണ്ണി ആറും ഇന്ദുമേനോനും തമ്മിലുള്ള ഈഗോ ക്ലാഷ് ഒരു പടികൂടി കടന്നെന്നതിന്റെ തെളിവാണീ വിഴുപ്പലക്കല്‍. മുമ്പ് ഉണ്ണി ആര്‍ തിരക്കഥ തയ്യാറാക്കിയ ചാര്‍ളി സിനിമയ്‌ക്കെതിരെയും ഇന്ദുമേനോന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഒഴിവ് ദിവസ്സത്തെ ചളി. അതോ ചതിയോ?
സാഹിത്യ സിനിമാ രാഷ്ട്രീയനക്സ്സല്‍ നായകര്‍ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേ ദിവസമായ് ‘കാണൂ കാണൂ മികച്ച ഈ പടം’ എന്ന് കൂവിയ ഒഴിവ് ദിവസത്തെ കളിയെന്ന പടം കാണാം എന്ന് തീരുമാനിച്ചത് ഇത്രയും പേര്‍ യാചനാസ്വരത്തില്‍ മെസേജിലും അവനവന്റെ പോസ്റ്റിലും കമന്റിലും പുകഴ്ത്തിപ്പാടിയ മഹത്തായ പടം കാണാനായാല്‍ അത് നല്ലതായിരുക്കുമല്ലൊ എന്ന കലാസ്വാദകമനോനില കൊണ്ട് തന്നെയായിരുന്നു.
എന്നാല്‍ അടുത്ത കാലത്ത് കണ്ട ഏറ്റവും ലൌഡായ, കലാമൂല്യമോ എസ്‌തെറ്റിക്ക്‌സ്സൊ പൊളിറ്റിക്കല്‍ മൂല്യമോ ഇല്ലാത്ത ഒരു കള്ളനാണയത്തെയാണു കാണേണ്ടി വന്നത്. മൊബൈല്‍ ക്യാമറയില്‍ ശരാശരി മലയാളിപ്പുരുഷന്മാരുടെ അരദിവസത്തെ കുടി പകര്‍ത്തിയാല്‍ ഇതിലും മെച്ചമായിരിക്കും. അവാര്‍ഡ് പടമായതിനാല്‍, താരങ്ങളില്ലാത്തതിനാല്‍ (നല്ല അഭിനേതാക്കളുണ്ടായിരുന്നു. അല്‍പ്പം ഭേദം അവരേ ഉണ്ടായിരുന്നുള്ളു) പെട്ടിയിലായിപ്പോകുമായിരുന്ന ഒരു പരീക്ഷണ സിനിമയെന്നൊക്കെ കുറേ പേര്‍ ഈ പടം ഇറങ്ങും മുമ്പ് പറഞ്ഞു കേട്ടിരുന്നു. അത് ഒരു വലിയ നുണയാണെന്ന് ബോധ്യം വന്നു. കലാമൂല്യമില്ലാത്ത, പ്രിട്ടന്‍ഷ്യസ്സായ ഇന്‍ഫീരിയര്‍ ആര്‍ട്ടാണു സനല്‍കുമാര്‍ ശശിധരന്റെ ഒഴിവ് ദിവസത്തെ കളി. അത് തിരിച്ചറിഞ്ഞതിനാല്‍ സംവിധായകന്‍ എടുത്ത വാക്‌സിനേഷനാണു,/കരഞ്ഞ് വാങ്ങിയ കലാപരമായ സംവരണമാണു സാംസ്‌കാരികനായകരുടെയും സിനിമാപ്രമുഖരുടേയും സാക്ഷ്യം.
ഈയിടെ കറുത്ത നിറം ദേഹത്ത് വാരിപ്പൂശി ദളിതന്റെ പ്രശ്‌നമനുഭവിക്കാന്‍ ഒരു പെണ്‍കുട്ടി നടന്നതായും തന്റെ തന്നെ ആവശ്യങ്ങള്‍ക്കയി ഈ നടപ്പിനെ ഉപയുക്തപ്പെടുത്തിയതായും കേട്ടിരുന്നു. പോളിറ്റിയില്‍ സ്വന്തം പ്രൊഫൈല്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതില്‍ കവിഞ്ഞ് അല്‍പ്പമേറെ കാപട്യം മാത്രമായിരുന്നു അവര്‍ക്ക് ഇതിലൂടെ മുമ്പോട്ട് വെക്കുവാന്‍ സാധിച്ചത്. ഇതുപോലെ, വെമൂലയോട് സാദൃശ്യം തോന്നുന്ന കറുത്ത നിറക്കാരനായ ഒരു ദളിതന്‍ അനുഭവിക്കുന്ന ഏക പ്രശ്‌നം അവന്റെ കറുപ്പ് നിറം മാത്രമാണെന്നാണു സംവിധായകന്‍ ധരിച്ച് വശപ്പെട്ടിരിക്കുന്നത്. ഇതത്ര നിഷ്‌കളങ്കമല്ലെന്ന് മാത്രമല്ല നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആര്‍ട്ടിനെ ഉപയുക്തപ്പെടുത്തി പോളിറ്റിയില്‍ തന്റെ പ്രൊഫൈല്‍ കൂടി ഉയര്‍ത്തി വെക്കാന്‍ മനഃപ്പൂര്‍വ്വം ശ്രമിക്കുന്നതാണെന്ന് വ്യക്തവുമാണു. പൂണൂല്‍ ധാരിക്ക് എപ്പോഴും നന്മയുടെ ഇളവ് നല്‍കുന്ന സവര്‍ണ്ണമനോനില പടത്തിലുടനീളം ദൃശ്യമാണു. ചക്കപറിക്കാനും എച്ചിലെടുക്കാനും മിസലേനിയസ്സ് പണികള്‍ ചെയ്യാനും കറുത്തവനെ /.കറുത്ത സ്ത്രീയെ തന്നെ ഉപയോഗിക്കാന്‍ സംവിധായകന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്.
അഴിമുഖത്തില്‍ വന്ന വൈഖരിയുടെ ലേഖനത്തില്‍ കറുത്ത നിറത്തെ അവനവന്റെ ഇന്വെസ്റ്റ്‌മെന്റ് ആക്കുന്നതിനെ പറ്റി കൃത്യമായി പറയുന്നുണ്ട്.
‘കറുത്ത തൊലിയുടെ പേരില്‍ തിരിച്ചറിവ് എത്തും മുന്നേ മുതല്‍ ചാവുന്നത് വരെ വിവേചനങ്ങളും അപമാനവും നേരിടുന്ന, അതിനെ പ്രതിരോധിക്കാന്‍ സ്വയം കരുത്താര്ജ്ജി ച്ചു നില്ക്കു ന്ന ഒരു വലിയ വിഭാഗം ജനക്കൂട്ടത്തെ മുഴുവനായി കൊഞ്ഞനം കുത്തിക്കാണിക്കുന്ന, ദളിത് എന്നാല്‍ കറുത്തവര്‍ എന്ന് സമീകരിക്കുന്ന ഈ പെര്‌ഫോകമന്‌സും ആഘോഷിക്കുന്ന ദുരവസ്ഥയിലാണ് സവര്ണ! മൂല്യബോധം പേറുന്ന നമ്മുടെ പ്രബുദ്ധ മലയാളി സമൂഹം എന്നത് പരിഹാസ്യമാണ്. പ്രധാനമായും ചായം തേച്ച് ഐക്യദാര്ഡ്യം പ്രഖ്യാപിക്കുന്ന ഈ പെര്‌ഫോാമന്‌സ്ധ, രോഹിതിനോട് ബന്ധപ്പെടുത്തി ചെയ്യുമ്പോള്‍ ഊട്ടിയുറപ്പിക്കുന്നത് ദളിത് = കറുത്ത ശരീരങ്ങള്‍ എന്ന സമവാക്യമാണ്; ദളിത് സ്വത്വം എന്നാല്‍ തൊലിനിറത്തില്‍ ഒതുങ്ങുന്നു എന്ന പരിഹാസ്യമായ ധാരണയാണ്. ദയനീയമായി വെളിപ്പെടുന്നതാവട്ടെ ജാതീയതയേയും വംശീയതയേയും പറ്റിയുള്ള അജ്ഞതയും. അവര്‌ണെ ശരീരങ്ങള്‍ ഉള്ള ദളിതിതര മനുഷ്യരും സവര്ണ ശരീരങ്ങള്‍ ഉള്ള ദളിതരും ഈ സമവാക്യത്തിന്റെ ഏത് ഭാഗത്തായി വരും എന്നതാണ് ചോദ്യം. അത്തരം മനുഷ്യരുടെ സാധ്യതയെപ്പോലും ഈ പ്രോജക്റ്റ് കണക്കിലെടുക്കുന്നില്ല എന്നതാണ് അതിദയനീയം.
വംശീയ ജാതീയ വെറുപ്പും ഈ പെര്‌ഫോയമന്‌സ്ോ ഊട്ടിയുറപ്പിച്ചു വയ്ക്കുന്ന അപകടകരമായ വംശീയജാതീയ പൊതുധാരണയും തമ്മില്‍ എന്താണ് വ്യത്യാസം? തല്ലിനേയും തെറിയേക്കാളും ഐക്യദാര്‌ഡ്യൊത്തിന്റെ പേരിലുള്ള ഇത്തരം ധൃതരാഷ്ട്രാലിംഗനങ്ങളെയാണ് നാം ഭയപ്പെടേണ്ടത് എന്ന് തോന്നുന്നു. ‘ജാതി ഒരു മാനസികാവസ്ഥയാണ്’ (caste is a state of mind) എന്ന അംബേദ്കറുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ആ മാനസികാവസ്ഥ തന്നെയാണ് ഇത്തരം വിപരീതഫലം ഉണ്ടാക്കുന്ന ‘പെര്‌ഫോtമന്‌സിാ’ന് പ്രേരകമാവുന്നതും.
ഒരു ‘പ്രോജക്റ്റ്’എന്ന നിലയില്‍ കറുത്ത ശരീരങ്ങള്‍, അവയുടെ സമൂഹത്തിലെ സ്ഥാനം എന്നതിനെ സമീപിക്കുമ്പോള്‍ ഉള്ള അപരന്റെ ആ ‘നോട്ടം’ അഥവാ anthropological gaze ഉണ്ട്. അതാണ് സഹിച്ചു കൂടാത്തത്. വളരെ വിചിത്രമായ, exotic ആയ ഒരു അനുഭവം എന്ന മട്ടിലാണ് ഈ ‘പ്രോജക്റ്റ്’ അവതരിപ്പിക്കപ്പെടുന്നത്. സവര്ണo ശരീരങ്ങള്ക്ക് പരിചയമില്ലാത്ത ഒരു exotic അനുഭവത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാന്‍ മറ്റൊരു സവര്ണ് ശരീരം തന്നെ മുന്‌കൈവയ്യെടുക്കുന്നു എന്നതാണ് ഇതിനെ ആഘോഷിക്കാന്‍, ഇതിനോട് താദാത്മ്യം പ്രാപിക്കാന്‍ പൊതുബോധത്തിനെ പ്രേരിപ്പിക്കുന്ന ഘടകം. വിചിത്ര ജീവിക്കൂട്ടം (exotic breed) എന്ന നിലയില്‍ കറുത്ത ശരീരങ്ങളെ സമീപിക്കുന്നത് ഏത് വിധത്തിലാണ് കറുത്ത ശരീരങ്ങളെ സഹായിക്കുക? അതേസമയം കറുത്ത ശരീരങ്ങള്‍ എന്നത് വിചിത്രവും അപമാനം വിളിച്ചു വരുത്തുന്നവയാണെന്ന്! അവരവരോടു തന്നെ പ്രഖ്യാപിക്കാനും സ്വയം ബോധിപ്പിച്ച് ആശ്വസിക്കാനും സവര്ണങ ശരീരങ്ങളെ ഈ പ്രോജക്റ്റ് സഹായിക്കുന്നുമുണ്ട്.’
കറുത്ത ശരീരം മാത്രമല്ല ദളിതന്റെ പ്രശ്‌നം.സവര്‍ണ്ണ ഇന്ത്യയില്‍ വളരെ കാതലായ പല പ്രശ്‌നങ്ങളും അവന്‍ നേരിടേണ്ടി വരുന്നുണ്ട്. പോറ്റിയുടെ കോടതിയില്‍ പുലയനു നീതികിട്ടില്ലെന്ന ഒരു സമവാക്യവും കൂടി ചേര്‍ത്ത് സിനിമപിടിച്ചാല്‍ വായിക്കാനാവില്ല ദളിത് സമൂഹം അനുഭവിക്കുന്ന വിവേചങ്ങള്‍, അവനനുഭവിക്കുന്ന കടുത്ത നീതിനിഷേധം, അവനനുഭവിക്കുന്ന സാമൂഹിക വൈകാരിക അപമാനങ്ങള്‍. സ്വന്തം ഭക്ഷണത്തിന്റെ സ്വാതന്ത്ര്യത്തില്‍ പോലും മറ്റുള്ളവരുടെ നീതിയും യുക്തികളും പേറേണ്ടി വരുന്ന സമൂഹങ്ങളുടെ നിസ്സഹായതകളും പ്രതിഷേധങ്ങളും പോരാട്ടങ്ങളും അവരനുഭവിക്കുന്ന വലിയ പ്രശ്‌നനങ്ങളും കാണാനാകാത്തത് സംവിധായകനിരിക്കുന്ന പ്രിവിലേജ്ജ്ഡ് സവര്‍ണ്ണതയുടേ അഹന്ത കൊണ്ട് മാത്രമല്ല അറിവില്ലായ്മ കൊണ്ട് കൂടിയാണു.
ഇനിയും ഏറെ പറയാനുണ്ട്. ഏത് സ്ത്രീശരീരത്തെ കണ്ടാലും വെള്ളമിറക്കുന്നവനാണൂ മലയാളിപ്പുരുഷന്‍ എന്ന തരം ധാരണകള്‍, ഓസ്സിനു ഗള്‍ഫ്ഫുകാരനെ ഊറ്റിക്കുടിക്കുന്നവരാണു മദ്യപാനികള്‍, അടിയന്തരാവസ്ഥക്ക് അച്ഛന്‍ പീഢിപ്പിക്കപ്പെട്ടവനു മാത്രമേ അതിനെ ശരിയായ് അറിയാന്‍ കഴിയുന്നുള്ളു എന്ന തരം വ്യാഖ്യാനങ്ങള്‍, ലൈംഗികതയെക്കുറിച്ചുള്ള ,ബലാത്കാരത്തെക്കുറിച്ചുള്ള സിമ്മലിയന്‍ ചിന്തകള്‍ ,പണിയെടുക്കാന്‍ മടിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരാണു സര്‍ക്കാരുദ്യോഗസ്ഥര്‍ തുടങ്ങി തന്റെ ചിന്താമണ്ഡലത്തില്‍ തനിക്ക് താങ്ങാന്‍ കഴിയുന്ന പരമാവധി ഉപരിപ്ലവരാഷ്റ്റ്രീയ ഭാരം സംവിധായകന്‍ തന്റെ ഈ പടത്തെയും ചുമത്തുന്നു .

ഏത് കലാസൃഷ്ടിക്കും ഒരിടമുണ്ട്. അത് ഉത്കൃഷ്ടമോ നീചമോ ഇന്‍ഫീരിയറോ സുപ്പീരിയറോ ആകട്ടെ അതിനുമുണ്ട് ഒരു ധര്‍മ്മമോ പ്രതിനിധാനമോ. ഒന്നും മോശമല്ല. ഒരു സൃഷ്ടിയും മോശമാകണ്ട എന്നാനെനിക്ക്. കലാസൃഷ്ടിക്ക് പൊളിറ്റിക്കലായ് നില്‍ക്കുവാന്‍ പലപ്പോഴും കഴിയാറില്ല എന്ന വസ്തുതയും കണക്കിലെടുക്കുന്നു. സനല്‍കുമാര്‍ എന്ന ഫിലിം മേക്കറിന്റെ കലാകാരനെന്ന നിലയിലെ പരിമിതിയും അത് മറികടക്കാന്‍ അദ്ദേഹം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും മനസ്സിലാക്കാം പക്ഷെ ഇത്രയും ലൌഡായ, ഇന്‍ഫീരിയറായ, മീഡിയോക്കറിലും താണ ഒരു സാധനം മഹത്തരമെന്ന് സാക്ഷ്യപ്പെടുത്തുന്ന മഹാസാംസ്‌കാരിക നായകനമാരുടേ മനോനില അമ്പരപ്പിക്കുന്നു.. ദയവ് ചെയ്ത് ഇത് കണ്ടോളോ എന്ന തൊള്ളപൊളിക്കല്‍ നടത്തുമ്പോള്‍ എന്നെ റെസ്റ്റ്രിക്റ്റ് ചെയ്യുവാന്‍ അഭ്യര്‍ഥിക്കുന്നു. കാണൂ പ്ലീസ്സ് എന്ന ലൈനില്‍ മെസേജ് അയക്കാതിരിക്കാനും അഭ്യര്‍ഥിക്കുന്ന്.

 

 

 

 

© 2024 Live Kerala News. All Rights Reserved.