അഫ്ഗാനിസ്ഥാനിലെ തുടര്‍ സ്‌ഫോടനങ്ങളില്‍ 25 മരണം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍;ആക്രമണം നടത്തിയത് താലിബാന്‍ ഭീകരര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തുടര്‍ സ്‌ഫോടന പരമ്പരയില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു. ഗണേഷ് ഥാപ, ഗോവിന്ദ് സിങ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ഇവര്‍ ഡെറാഡൂണ്‍ സ്വദേശികളാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണം നടത്തിയത് താലിബാന്‍ ഭീകരരാണെന്ന് സൂചന.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ നേപ്പാള്‍ സ്വദേശികളായ 14 പേര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായ ഇവര്‍ സഞ്ചരിച്ച മിനിബസിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാന്‍ സ്വദേശികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇതിനു മണിക്കൂറുകള്‍ക്കകം മോട്ടോര്‍ബൈക്കില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് എട്ടു പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ബദക്ഷനിലെ വ്യാപാരസ്ഥലത്തായിരുന്നു സ്‌ഫോടനം. കാബൂളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അതേസമയം, ബദക്ഷനിലെ വ്യാപാരസ്ഥലത്തുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്റെ എതിരാളികളായ ഐഎസ് ബന്ധമുള്ള സംഘടന ഏറ്റെടുത്തു.

© 2024 Live Kerala News. All Rights Reserved.