പെറുവിനെ ഷൂട്ടൗട്ടില്‍ മറികടന്ന് കൊളംബിയ സെമിയില്‍; പെറുവിനെ തകര്‍ത്തത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്

ന്യൂജേഴ്‌സി: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ പെറുവിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് കൊളംബിയ സെമിയില്‍ കടന്നു. പെറുവിനെ തകര്‍ത്തത് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്.നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനാകാതെ വന്നതോടെയാണ് മല്‍സരഫലം നിശ്ചയിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനയാണ് കൊളംബിയയുടെ വിജയശില്‍പി. പെറുതാരങ്ങളുടെ രണ്ട് കിക്കുകള്‍ ഒസ്പിന തടുത്തിട്ടതോടെ 42ന്റെ ലീഡിലാണ് കൊളംബിയ സെമിയിലെത്തിയത്.

കൊളംബിയയ്ക്കായി ഹാമിഷ് റോഡ്രിഗസ്, യുവാന്‍ ഗ്വില്ലര്‍മോ, മൗറിഷ്യോ മൊറേനോ, സെബാസ്റ്റ്യന്‍ പെരസ് കാര്‍ഡോണ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മരിയോ റൂഡിയാസ് മിസ്റ്റിച്ച്, റെനാറ്റോ ടാപിയ കോര്‍ട്ടീജോ എന്നിവര്‍ പെറുവിനായി ലക്ഷ്യം കണ്ടു. ട്രൗസോ സാവേദ്ര, ക്യുയേവ ബ്രാവോ എന്നിവരുടെ ഷോട്ടുകള്‍ കൊളംബിയന്‍ ഗോളി തടുത്തിട്ടതാണ് കളിയില്‍ നിര്‍ണായകമായത്.
2004ന് ശേഷം കൊളംബിയ കോപ്പ അമേരിക്ക സെമിയിലെത്തുന്നത് ഇതാദ്യമാണ്.

© 2024 Live Kerala News. All Rights Reserved.