ഉഡ്താ പഞ്ചാബിന് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി; ഒരു സീന്‍മാത്രം ഒഴിവാക്കിയാല്‍ മതി; ആവിഷ്‌കാരസ്വാതന്ത്ര്യതിന് കത്രിക വെയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ല

മുബൈ: വിവാദ ഹിന്ദി സിനിമ ഉഡ്താ പഞ്ചാബിന് അനുകൂലമായാണ് ബോംബെ ഹൈക്കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചിത്രം ചോദ്യം ചെയ്യുന്നില്ല. സിനിമയില്‍ മയക്കുമരുന്നിന്റെ അപകടകരമായ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. കഥാ പശ്ചാത്തലം പഞ്ചാബ് ആണെന്നും വ്യക്തമാണ്. എന്നാല്‍ അത് ക്രിയാത്മകമായ ഉദ്യമമാണ്. സിനിമയുടെ കഥ, പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. 89 സീനുകള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ംഭവം വിവാദമായതോടെ 13കട്ടുകളോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് ഒരു സീന്‍ ഒഴിവാക്കിക്കൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ ‘ഉഡ്താ പഞ്ചാബിന്’ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയാണ് നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കാശ്യപും കോടതിയെ സമീപിച്ചത്.

© 2024 Live Kerala News. All Rights Reserved.