അഞ്ജു ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ആളല്ല; വിമാനയാത്രയെക്കുറിച്ചാണ് ചോദിച്ചത്; ജയരാജന്‍ അവരെ അപമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കായികമന്ത്രി അഞ്ജു ബോബി ജോര്‍ജ്ജിനെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ആളായല്ല കണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനയാത്രയെ പറ്റി ചോദിക്കുന്നത് എങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവി നിറയെ അന്ധകാരം എന്ന് പറയാന്‍ കഴിയില്ല. സിഎജി കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം കടം 1,54,057 കോടി രൂപയാണ്. പ്രതിസന്ധി മറികടക്കാന്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കും. ജനപിന്തുണയുണ്ടെങ്കില്‍ ഏത് പദ്ധതിയും നടപ്പാക്കാം. എസ്ബിടി നിലനില്‍ക്കണം എന്നാണ് ആഗ്രഹം. അഴിമതിക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണം വേണമെന്ന് പിണറായി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം സംഘര്‍ഷത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല. തമിഴ്‌നാടുമായി സംഘര്‍ഷത്തിന് താല്‍പ്പര്യമില്ല. സര്‍വകക്ഷിയോഗത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.