ടിബറ്റില്‍ ചൈനീസ് സൈന്യം പിടിമുറുക്കി; സര്‍വയുദ്ധസന്നാഹങ്ങളുമായി അതിര്‍ത്തിയില്‍

ബെയ്ജിങ്: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ടിബറ്റില്‍ ചൈനീസ് സൈനിക സാന്നിധ്യം ശക്തമാക്കി. തിബത്ത് മിലിട്ടറി കമാന്‍ഡിന്റെ ആള്‍ശേഷി വര്‍ദ്ധിപ്പിക്കുകയും കരസൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍കൊണ്ടുവരികയും ചെയ്തു. ഇതോടെ മേഖലയില്‍ ചൈന സൈനിക സാന്നിധ്യം ശക്തമാക്കി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്‌ളോബല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സര്‍വ യുദ്ധസന്നാഹങ്ങളോടെയുമാണ് ടിബറ്റ്മി ലിട്ടറി കമാന്‍ഡിന്റെ റാങ്ക് മാറ്റമെന്നും ഗ്‌ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍, ചൈനയുടെ മേഖല സൈനിക യൂണിറ്റുകള്‍ നാഷണല്‍ ഡിഫന്‍സ് മൊബിലൈസേഷന്‍ ഡിപ്പാര്‍ട്‌മെന്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ടിബറ്റ് യൂണിറ്റും ഇതിനു കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇത് പ്രധാന കരസൈന്യമായ പീപിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് കീഴിലേക്ക് മാറ്റിയിരിക്കുകയാണ്.
അതിര്‍ത്തിയില്‍, ഇന്ത്യചൈന ബന്ധം അത്ര സുഖകരമല്ലെന്നിരിക്കെ ചൈനയുടെ നീക്കത്തില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ബെയ്ജിങ്ങില്‍ ചൈനീസ് പ്രതിരോധമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.