ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഗുജറാത്തിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി; ബൗളര്‍മാരുടെ മികവില്‍ ഡല്‍ഹി തിളങ്ങി

രാജ്‌കോട്ട്: ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ഗുജറാത്തിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടിയ ഡല്‍ഹി ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട ഗുജറാത്തിന് തുടക്കവും പാളി. 17 റണ്ണെടുക്കുന്നതിനിടയില്‍ ഒരു റണ്ണുമായി മക്കുല്ലം മടങ്ങി. സഖീര്‍ഖാന്റെ പന്തില്‍ ബൗഡാകുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയുടെ ബൗളര്‍മാര്‍ ഗുജറാത്തിലെ ആരെയും അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. 43 പന്തില്‍ 5 ഫോറുകളുടെ സഹായത്തോടെ കാര്‍ത്തിക്ക് 53 റണ്‍സെടുത്തു. 26 പന്തില്‍ 4 ഫോറും ഒരു സിക്‌സുമായി ജഡേജ 36 റണ്‍സുമെടുത്തു. റെയ്‌ന 24 റണ്‍സെടുത്തു. 20 ഓവറില്‍ ഏഴ് വിക്കറ്റിന് 149 റണ്‍സ്. നദീം രണ്ടും മോറിസ്, സഖീര്‍ ഖാന്‍, മുഹമ്മദ് സമി, അമിത് മിര്‍സ, ജെപി ഡുമനി എന്നിവര്‍ ഡല്‍ഹിക്കു വേണ്ടി ഓരോ വിക്കറ്റുമെടുത്തു.

രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി കളിക്കയടക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ തന്നെ അടിതുടങ്ങിയ കോക്കും പാന്തും പിരിയുമ്പോള്‍ 13 ഓവറില്‍ 115 റണ്‍സ് ഡല്‍ഹി നേടിയിരുന്നു. ഡി കോക്ക് 46 റണ്‍സും റിഷബ് പാന്ത് 40 പന്തില്‍ 9 ഫോറും 2 സിക്‌സുമടക്കം 69 റണ്‍സെടുത്തു. 17.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി വിജയം നേടി. ഗുജറാത്തിന് വേണ്ടി കൗശികും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

© 2024 Live Kerala News. All Rights Reserved.