പ്രീമിയര്‍ ലീഗില്‍ ചരിത്രവിജയം നേടി ലെസ്റ്റര്‍ സിറ്റി; ടോട്ടനത്തെ ചെല്‍സി സമനിലയില്‍ കുരുക്കി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രവിജയം നേടി ലെസ്റ്റര്‍ സിറ്റി. ചെല്‍സി ടോട്ടനം മത്സരം സമനിലയായതോടെ സീസണില്‍ ലെസ്റ്റര്‍ കിരീടമുറപ്പിച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ലീഡിന്റെ ബലത്തിലാണ് ലെസ്റ്റര്‍ കിരീടത്തില്‍ മുത്തമിടുക. 132 വര്‍ഷത്തെ ക്ലബ് ചരിത്രത്തിലെ സുവര്‍ണ്ണ നേട്ടമാണ് കുറുനരികള്‍ എന്ന് വിളിപ്പേരുള്ള ലെസ്റ്റര്‍ സ്വന്തമാക്കിയത്.

2014 സീസണില്‍ പുറത്താക്കല്‍ സോണില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന് ശേഷമാണ് ലെസ്റ്റര്‍ പ്രിമിയര്‍ ലീഗിന്റെ നെറുകയില്‍ എത്തുന്നത്. ക്ലോഡിയോ റാനിയേരി എന്ന ഇറ്റാലിയന്‍ പരിശീലകന്റെ വരവോടെയാണ് ലെസ്റ്റര്‍ തങ്ങളുടെ മുഖം മിനുക്കിയത്. ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ഗെയിമും ഇറ്റാലിയന്‍ പവര്‍ ഗെയിമും സമന്വയിപ്പിച്ചപ്പോള്‍ ലെസ്റ്റര്‍ സിറ്റിയുടെ വിജയ മന്ത്രമായി അത്. ലെസ്റ്ററിന്റെ നീലകുപ്പായത്തില്‍ ജെയ്മി വാര്‍ഡി, റിയാദ് മാരെസ് എന്നീ സൂപ്പര്‍ താരങ്ങളും ഉതിര്‍ത്തതോടെ ലെസ്റ്റര്‍ സ്വപ്നം കണ്ടു തുടങ്ങി. കേവലം വ്യക്തികളില്‍ ഒതുങ്ങാതെ ഒത്തൊരുമയുള്ള പോരാളികളുടെ സംഘമായി ലെസ്റ്റര്‍ മാറിയപ്പോള്‍ വമ്പന്‍മാര്‍ വഴിമാറി. മാഞ്ചസ്റ്റര്‍ ഭീമന്‍മാരും, ചെല്‍സിയും, ആഴ്‌സണലും മാത്രമാണ് പ്രിമിയര്‍ ലീഗ് എന്ന പരമ്പാരാഗത ധാരണ പൊളിച്ചെഴുതുന്നതാണ് ലെസ്റ്ററിന്റെ ഈ കിരീടധാരണം.

© 2024 Live Kerala News. All Rights Reserved.