ലിബിയയില്‍ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയി; കോഴിക്കോട് സ്വദേശിയായ റെജി ജോസഫിനെയാണ് കാണാതായത്

ട്രിപ്പോളി: ലിബിയയില്‍ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയി. കോഴിക്കോട് ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ റെജി ജോസഫിനെ (43)യാണ് അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നത്. ട്രിപ്പോളിയില്‍ ഐ.ടി ഉദ്യോഗസ്ഥനായ റെജിയെ കൂടാതെ ഏതാനും ലിബിയന്‍ സ്വദേശികളെയും കാണാതായിട്ടുണ്ട്. ട്രിപ്പോളിയില്‍ സി.ആര്‍.എ (സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റി)യുടെ പ്രോജക്ട് ഉദ്യോഗസ്ഥനാണ് റെജി. ദിവസങ്ങള്‍ക്ക് മുന്‍പ് ഈ സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു.രണ്ടു വര്‍ഷമായി ലിബിയയില്‍ കുടുംബത്തോടൊപ്പമാണ് റെജി കഴിഞ്ഞിരുന്നത്. റെജിയുടെ ഭാര്യ ഷീജ ലിബിയയില്‍ നഴ്‌സാണ്. ജാനിയ, ജോയ്‌ന, ജോസിയ എന്നിവര്‍ മക്കളാണ്. കഴിഞ്ഞ നാലു ദിവസമായി റെജിയെ കാണാനില്ലെന്ന വിവരം ഭാര്യയാണ് നാട്ടില്‍ അറിയിച്ചത്. ലിബിയയിലെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും റെജിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലിബിയയിലുള്ള രാമപുരം സ്വദേശി ബിനോയ് അഗസ്റ്റിന്‍ അമ്പഴത്താമുറ്റത്തില്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ സഹായത്തോടെയാണ് ബന്ധുക്കള്‍ ലിബിയയിലെ അധികൃതരുമായി ബന്ധപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.