മുഖ്യമന്ത്രിക്ക് 7 കോടി നല്‍കണമെന്ന് ജിക്കുമോന്‍; നല്‍കിയത് 1.90 കോടി ; മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി ആര്യാടന്റെ വീട്ടില്‍ പോയി 40 ലക്ഷം കോഴ നല്‍കി; സോളര്‍ കേസില്‍ സരിതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

കൊച്ചി : സോളര്‍ കോസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ പൊളിയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ കോഴയായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞുവെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്കുള്ള പണം ഡല്‍ഹിയില്‍ കൈമാറണമെന്നാണ് ജിക്കു ആവശ്യപ്പെട്ടത്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി പത്തു ലക്ഷം രൂപ നല്‍കി. ദേശീയ വികസന സമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് തോമസ് കുരുവിളയുടെ കൈയില്‍ പണം നല്‍കിയത്. പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷം രൂപയും കുരുവിളയ്ക്കു കൈമാറിയെന്നും സരിത പറഞ്ഞു.
2011 ജൂണില്‍ സെക്രട്ടറിയറ്റില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മന്ത്രി അര്യാടന്‍ മുഹമ്മദിന്റെ വീട്ടില്‍പോയി 25 ലക്ഷം കോഴ കൊടുത്തുയെന്ന് സരിത സോളാര്‍ കമ്മിഷനോട് പറഞ്ഞു. ആര്യാടന്റെ പി എ കേശവന്‍ രണ്ടു കോടി ആവശ്യപ്പെട്ടു. എത്രതവണ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടുവെന്ന് ഓര്‍മയില്ല. പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.