ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന് സംഘ്പരിവാര്‍ നേതാവ്; ന്യൂനപക്ഷങ്ങളെ അപമാനിച്ചുരംഗത്ത വന്നത് ഹിന്ദു മഹാസഭ നേതാവ് സാധ്വി ദേവ താക്കൂര്‍

ന്യൂഡല്‍ഹി:ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന വിവാദ പരാമര്‍ശവുമായി രംഗത്തുവന്നത് ഹിന്ദു മഹാസഭ നേതാവ് സാധ്വി ദേവ താക്കൂര്‍ ആണ്്. ഹിന്ദുക്കള്‍ക്ക് മുസ്ലീംക്രിസ്ത്യന്‍ മതങ്ങള്‍ ഒരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് സാധ്വി ദേവ താക്കൂര്‍ ആരോപിക്കുന്നു. മുസ്ലീം, ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത വന്ധ്യംകരണമാണ് ഏക പോംവഴി. ഇത്തരമൊരു നീക്കം അനിവാര്യമാണെന്നും ഹിന്ദുമഹാസഭ നേതാവ് വ്യക്തമാക്കുന്നു. ഇതിനുവേണ്ട നടപടി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇവര്‍ പറയുന്നു. എങ്കിലേ ഈ വിഭാഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ കുറയ്ക്കാന്‍ സാധിക്കൂവെന്നും സാധ്വി ദേവ താക്കൂര്‍ പറയുന്നു. വിവാദ പ്രസ്താവന കൂടാതെ സാധ്വി ദേവ താക്കൂര്‍ ഹിന്ദു മതവിഭാഗക്കാരോട് ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം കൂട്ടണമെന്നാണ് ഇവര്‍ പറയുന്നത്. മുസ്ലീം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്നും സാധ്വി ദേവ താക്കൂര്‍ പറഞ്ഞു. കടുത്ത അസിഷ്ണുത നിറഞ്ഞ പ്രസ്താവന നടത്തിയ സംഘ്പരിവാര്‍ നേതാവിനെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ആവശ്യപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.