അടൂര്‍ പീഢനക്കേസിലെ പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യാന്‍ ഒത്താശ നല്‍കിയത് പെണ്‍കുട്ടിയുടെ മാതാവ്; ഇവര്‍ പ്രതികളില്‍ നിന്ന് പണം വാങ്ങിയതായി വെളിപ്പെടുത്തല്‍

കൊല്ലം: അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കെട്ടിയിട്ട കൂട്ടബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ ഒരു കുട്ടിയുടെ മാതാവിനും പങ്ക്. പീഢനത്തിനിരയായ 10-ാം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ വിട്ടുനല്‍കിയെന്നാണ് പുതിയ വിവരം കുട്ടിയുടെ അമ്മ പണം വാങ്ങിയെന്ന് പ്രതികളും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താനോ കുട്ടിയുടെ അമ്മയുടെ ബന്ധം അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല പീഡനത്തിനിരയായ രണ്ടാമത്തെ കുട്ടിയുടെ അമ്മയാണ് ഇത് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പ്രതികളുമായി ബന്ധമുണ്ട്. തങ്ങളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ നിരവധി തവണ പണം വാങ്ങി കുട്ടിയെ വിട്ടു നല്‍കിയിട്ടുണ്ടെന്ന് പ്രതികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നില്ലെന്ന് രണ്ടാമത്തെ കുട്ടിയുടെ അമ്മ ആരോപിച്ചു. 10-ാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സ്റ്റേഷനില്‍ വലിയ സ്വാധീനമാണുള്ളത്. പീഢനവിവരം വീട്ടില്‍ പറഞ്ഞാല്‍ തന്റെ കുട്ടിയെ കൊന്നു കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് കുട്ടി വവിരം വീട്ടില്‍ പറയാതിരുന്നത്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അടൂര്‍ പൊലീസ് പല നമ്പരുകളില്‍ നിന്ന് വിളിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. സ്ഥലം മാറിയ ഡിവൈഎസ്പി തന്നെ കാണിച്ചു തരാമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തുന്നു. അടൂര്‍ സ്റ്റേഷനില്‍ ചെല്ലണം എന്ന് പറഞ്ഞ് നിരന്തര ഭീഷണി ഉണ്ടാവുന്നു. കൊട്ടാരക്കര ഡിവൈഎസ്പി അന്വേഷിക്കുന്നതിനോടാണ് താല്‍പര്യമെന്നും അവര്‍ പറഞ്ഞു. പണം വാങ്ങി പ്രതികള്‍ക്ക് കുട്ടികളെ വിട്ടുനല്‍കിയ മാതാവിനെതിരെ നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.